വടകര (കോഴിക്കോട്) :കുട്ടികളുടെ പഠനത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടെത്തിയ യുവതിയും സംഘവും ഒരുക്കിയ ഹണി ട്രാപ്പ് കേസിൽ ഒന്നാം പ്രതിയായ റുബൈദയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. പ്രവാസിയിൽ നിന്ന് തട്ടിയെടുത്ത കാർ ചോമ്പാല പോലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ സംഘം കൈക്കലാക്കിയ ഒരു ലക്ഷത്തി ആറായിരത്തി അഞ്ഞൂ രൂപ കണ്ടെടുക്കാൻ കഴിഞ്ഞില്ല.

യുവതിക്ക് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ഉള്ളതിനാൽ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നോട്ടീസ് നൽകിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക എന്ന് ചോമ്പാല സി ഐ ബി കെ ഷിജു പറഞ്ഞു.
നാദാപുരം ചാലപ്പുറം ഒതയോത്ത് സിറാജ് ( 52 ) ൻ്റെ പരാതിയിലാണ് തട്ടിപ്പ് സംഘം വലയിലായത്. മുക്കാളി റെയിൽവെ അടിപ്പാതക്ക് സമീപം വാടക കോട്ടേഴ്സിൽ താമസിക്കുന്ന തലശ്ശേരി സ്വദേശി റുബൈദ (38)യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹറ ട്രാപ്പ് ഒരുക്കിയത്.
Honey trap: Woman who set the trap to be arrested soon; expatriate's car in police custody